Thursday, June 14, 2012

ഇതോ രാഷ്ട്രീയ ധര്‍മം

ഇന്ന് കേരള രാഷ്ട്രീയം കൊലപാതക കേന്ദ്രീ കൃതമാണ്.ദിനേന പുതിയ പ്രതി കളുടെ ലിസ്റ്റും അവരുടെ അറസ്ടുമൊക്കെയായി മാധ്യമങ്ങള്‍ക്ക് കുശാലാണ് .ഒരു എം എല്‍ എ യുടെ കൊലപാതക പങ്കിന്‍റെ സാധ്യതയെചൊല്ലി നിയമ നിര്‍മാണ സഭവരെ സ്തംഭിച്ചു കിടക്കുകയാണ് .കൊലപാതകത്തിന്‍റെ പാടന്‍സി ഏറ്റെടുത്തു ഓരോ മണിമാര്‍ രംഗത്ത് വരുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു .വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കൊലക്കേസുകളില്‍ ശിക്ഷ അനുഭവിച്ചവര്‍ യഥാര്‍ത്ഥ പ്രതികളായിരുന്നില്ല എന്നും പാര്‍ടി ഓഫീസില്‍ നിന്നും നല്‍കിയ ലിസ്റ്റനുസരിച്ചാണ് പ്രതികളുടെ ലിസ്റ്റ തയ്യാറാക്കിയതും ശിക്ഷിച്ചതും എന്നും അറിയുമ്പോള്‍ നാം ഒരു ജനാധിപത്യ രാജ്യത്ത് തന്നെ യാണോ എന്ന് സംശയം തോന്നും .മുന്‍പ്‌ ശിക്ഷ അനുഭവിച്ച പ്രതികള്‍ കേസുമായി യാതൊരു ബ ന്ദവുമില്ല്ലാത്ത വരായി രുന്നു ,യഥാര്‍ത്ഥ പ്രതികള്‍ നെഞ്ച് വിരിച്ചു നാട്ടിലൂടെ വിലസുന്നു എല്ലാ രാഷ്ട്രീയ പിന്തുനയോടും കൂടെ .ഇങ്ങനെ വരുമ്പോള്‍ എങ്ങനെയാണ് നാം നിയമ സംവിധാനത്തില്‍ പൂര്‍ണമായി വിശ്വസിക്കുക .മുന്‍പ്‌ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഒന്നൊന്നായി പുനരന്വേഷണം ആവശ്യപ്പെട്ടു മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു .
        നാട്ടില്‍ സമാധാനവും ശാന്തി യുമൊക്കെ സംസ്ഥാപിക്കാന്‍ ബാ ദ്യസ്തരായ രാഷ്ട്രീയക്കാര്‍ വര്‍ഗീയ ദൃവീകരണത്തിന് നേതൃതം നല്‍കുന്നതും നാം കണ്ടു.ഫസല്‍ വധവുമായി ഭണ്ടപ്പെട്ടു വന്ന വാര്‍ത്ത അതിലേക്കു സൂചന നല്‍കുന്നു .ഒരുമടത്തിന്‍റെ  തര്‍ക്കം നടക്കുന്ന തക്കം നോക്കി ഹിന്ദു മുസ്ലിം വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തിലേക്ക് തള്ളിവിടത്തക്ക രീതിയില്‍ ആയുധങ്ങള്‍ ആര്‍ എസ് എസ് നേതാവിന്‍റെ  വീട്ടു പരിസരത്ത് ഉപേക്ഷിക്കുക .പള്ളിക്ക് സമീപം വെച്ച് കൊലചെയ്യുക ,തുടങ്ങിയ കാര്യങ്ങളില്‍ നിന്നും   നാം അതാണ് മനസ്സിലാകുന്നത് .ടി പി ചന്ദ്രശേഖരന്‍ വധക്കേസിലും ഇതേ നീക്കം നടന്നതായി നമുക്ക് കാണാം .വധത്തിനായി ഉപയോഗിച്ച ഇന്നോവ കാറിന്‍റെ പിന്നില്‍ പതിച്ച അറബിക് സ്റ്റിക്കര്‍ ഇതിനു തെളിവാണ് .മറ്റെവിടെയും ആരോപിക്കപ്പെടുന്നതുപോലെ മുസ്ലിം തീവ്രവാദികള്‍ ആണ് ഈ കൊലപാതകത്തിനു പിന്നിലെന്ന് വരുതിതീര്‍ക്കുവാനുള്ള ഘൂട നീക്കം  .പക്ഷെ സമര്‍ത്ഥരായ അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യം പുറത്തു കൊണ്ട് വന്നു എന്നത് പ്രശംസാര്‍ഹമാണ് .എല്ലാ കാലത്തും ഒരു സത്യം മൂടിവെക്കാന്‍ സാധിക്കില്ല .ഇനി ഇവിടെ ഞെളിഞ്ഞു നടന്നാലും നാളെ നാഥന്റെ കോടതിയില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷക്ക് വിധേയമാകകപ്പെടും എന്ന യാഥാര്‍ത്ഥ്യം മനുഷ്യ സമൂഹം മനസ്സിലുള്‍ക്കൊള്ലാതെ പോയതാണ് ഇത്തരം പൈശാചിക സംഭവങ്ങള്‍ വര്‍ധിച്ചു വരാന്‍ കാരണം .

Wednesday, May 9, 2012

അറ്രുംകൊലകളുടെ അകത്തളങ്ങളിലൂടെ

നമ്മുടെ നാട് മുന്‍പ്‌ പലതിനും പ്രശസ്തമായിരുന്നു ,ആദിത്യ മര്യാതയിലും  സാമ്സ്കാരികതയിലും വിദ്യാഭ്യാസ മേഖലയിലും എന്ന് വേണ്ട ഒരു സമുഹത്തെ ലോകത്തിന്‍റെ നെറ്കയിലെക്കുയര്തുന്ന പല ഗുണങ്ങളിലും, .കഠിനാധ്വാനവും പച്ചപ്പുമൊക്കെ നമ്മുടെ മുഖമുദ്രയായിരുന്നു .കാലചക്രം തിരിഞ്ഞപ്പോള്‍ കാര്യങ്ങളാകെ മാറി മറഞ്ഞു
         മുന്‍പ്‌ സുപ്രസിധിയാര്‍ജിച്ചിരുന്ന പല രംഗങ്ങളിലും നമ്മുടെ ഗ്രാഫു താഴോട്ടു പോകുകയും പുതിയ പല ദുഷ്പേരുകളും നമുക്കിടയിലേക്ക് വന്നു ചേരുകയും ചെയ്തു .സാംസ്കാ രികതയും കേളിയുമൊക്കെ ഇല്ലാതായി മറിച് മൃഗങ്ങലെപ്പോലും നാണിപ്പിക്കുന്ന ചെയ്തികളില്‍ കേരളീയര്‍ മുന്നോട്ടു വന്നു ,കുടിയിലും പീഡന ത്തിലുമൊക്കെയാണ് ഇപ്പോള്‍ എ ഗ്രേഡ് നിലനിര്‍ത്തി പോരുന്നത് .ഇപ്പോള്‍ അതും വിട്ടു മനുഷ്യനെതന്നെ പാടെ ഇല്ലാതാക്കാന്‍ തുടങ്ങിയിരിക്കുന്നു .ഒരാളെ കൊല്ലുക എന്നൊക്കെ പറഞ്ഞാല്‍ പണ്ട് വലിയ അത്ഭുദമായിരുന്നു  എന്നാല്‍ ഇന്നത്‌ സര്‍വ സാധാരണമായിരിക്കുന്നു ,ഇതില്‍ ഭിന്നാഭിപ്രായം ഉള്ളവരെ ഇല്ലായ്മ ചെയ്യുന്നതുമുതല്‍ ,സഹപാഠിയെ അരു ക്കുന്നത് വരെ ഉള്‍പെടും ,വെറും കൊലയാണെങ്കിലും തരക്കേടില്ല മറി ച്ചു ഏറ്റവും പൈശാചികവും ക്രൂരവുമായ രീതികളിലാണ് ഇവ നടന്നു വരുന്നത് .ഇതിന്‍റെ  ഇരകളുടെ നിര പട്ടുവം ശുക്കൂറില്‍ തുടങ്ങി,ടി പി ചന്ദ്രശേകരനിലൂടെ  ലെജിന്‍  വര്‍ഗീസ്‌വരെ എത്തി നില്‍ക്കുന്നു ,ഇനി അടുത്ത ഇര ആരെന്നു കണ്ടറിയണം
               ഇവിടെ നാം ചില ആത്മ പരിശോധനകള്‍ നടത്തേണ്ടതുണ്ട് ,എന്താണ് ഇത്തരം സംഭവങ്ങള്‍ വര്ധിച്ചുവരാന്‍ കാരണം .ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഇതിന്‍റെ  ഒന്നാം പ്രതിയാണ് ,നടക്കാന്‍ സാധ്യത യില്ലാത്ത കാര്യങ്ങള്‍ ഭാവനയില്‍ കണ്ടു അത് സമൂഹത്തില്‍ പ്രച രിപ്പിച്ചു മനുഷ്യ മനസ്സുകളെ കുറ്റകൃത്യങ്ങളില്‍ തള്ളിവിടുന്നു .അതിനു പുറമേ പുതിയ ജീവിതരീതികള്‍ എന്ത് വില കൊടുത്തും തന്‍റെ  സുഖവും അഭിമാനവും സംരക്ഷിക്കണം അത് മറ്റവനെ കുരുതിക്കുകൊടുതാണെങ്കിലും ശരി എന്ന ചിന്ത ,കൂടാതെ മൂല്യങ്ങളോടുള്ള മനുഷ്യന്‍റെ പുറം തിരിഞ്ഞതും പുച്ച ഭാവത്തോടുള്ളതുമായ സമീപനം .ഒരാളുടെ ജീവന്‍ അപായ പ്പെടുത്താന്‍ നമുക്ക് ആരാണ് ലൈസന്‍സ്‌ നല്‍കിയിട്ടുള്ളത് ,അതിന്‍റെ പൂര്‍ണ അവകാശം അത് നല്‍കിയവന് മാത്രമാണ് .അല്ലാത്ത ഏതെങ്കിലും  ശക്തികള്‍ അത് ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിന്‍റെ വരും വരായ്കകള്‍ അജ്ഞ മായതുകൊണ്ട് മാത്രമാണ് .ശിക്ഷാവിധികളും നിയമ വ്യവസ്ഥകള്മൊക്കെ സജീവമായി നിലനില്‍ക്കുന്ന ഒരു നാട്ടില്‍ സമാനരൂപതിലുള്ള കുറ്റങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെങ്കില്‍  അതി ന്‍റെ  കാരണം ഇവകള്‍ സാമൂഹ്യ മനസാക്ഷിയില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നുള്ള താണ് .അത്തരത്തിലൊരു സ്വാധീനം മനുഷ്യന് നല്‍കാന്‍ ദൈവിക സന്ദേശങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്നാ താണ് ചരിത്ര സാക്ഷ്യം .താല്‍കാലിക നേട്ടത്തിനുവേണ്ടി ചെയ്യുന്ന പല കാര്യങ്ങളും ഭാവിയില്‍ ദൈവ കോപത്തിനും തന്‍റെ മോശം പര്യവസാനത്തിനും കാരണമാകുന്നു എന്ന വലിയ പാടം മനുഷ്യന് ദൈവിക വിശ്വാസം പ്രധാനം ചെയ്യുന്നു .ചെറിയ കുട്ടികള്‍ വരെ ക്രിമിനലുകളാകുന്നത് ലഭിക്കേണ്ട അടിസ്ഥാന മൂല്യങ്ങളുടെ അഭാവവും സാഹചര്യങ്ങളിലെ പ്രതികൂ ലതയും ,മാതൃകകളുടെ അഭാവവുമാണ് .മുതിന്നവരില്‍ നിന്ന് പ്രസരിക്കുന്ന ഊര്‍ജം നിര്‍മാണാത്മകതയേക്കാള്‍  നശീകരണാ ത്മകതയാകുമ്പോള്‍  സമൂഹത്തിന്‍റെ മുന്നോട്ടു പോക്ക് ഇരുള്‍ നിറഞ്ഞതായിരിക്കും

Saturday, May 5, 2012

രാഷ്ട്രീയ വകവരുത്തലിന്‍റെ ഇര

ഇന്ന്  രാവിലെ നമ്മുടെ കണ്ണ് തുരപ്പിച്ചത് ഒരു ഒഞ്ചിയം രക്തസാക്ഷിയുടെ വാര്‍ത്തയിലേക്കാണ് .അത് മറ്റാരുമല്ല,ഒരുകാലത്ത്‌ കമ്മുനിസ്റ്റ്‌  പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകനും വിദ്യാര്‍ഥി നെത്ര്ത്വതിലും യുവജന നെത്ര്ത്വതിലും എത്തിയിട്ടുള്ള സഖാവ് ടി പി ചന്ദ്രശേഖരന്റെ ദാരുണ അന്ദ്യവുമായി ബന്ടപ്പെട്ടതാണ് .
           കമ്മുനിസ്റ്റ്‌ പാര്‍ടിയുടെ വഴിവിട്ട പോക്കില്‍ മനം മടുത്തു തിരുത്തല്‍ ശക്തിയായി വളര്‍ന്നു വന്നപ്പോള്‍ തരം താഴ്തലിനും ഒടുവില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തെ ഉപേക്ഷിച്ചു പോരാനും തയ്യാറായത് .മുന്‍പ്‌ പലരും പാര്‍ടിയില്‍ നിന്ന് പുറത്തു പോയിട്ടുണ്ടെങ്കിലും ടി പി യെ പോലെ സ്വാധീനം ഉള്ള ആരും ഉണ്ടായിരുന്നില്ല .അദ്ധേഹത്തിന്‍റെ കൊഴിഞ്ഞുപോക്കിലൂടെ കേവലം ഒരു മനുഷ്യനെ മാത്രമല്ല ഒഞ്ചിയം ഏറാമല മേഖലയിലെ വന്‍ സമൂഹതെക്കൂടി കൂട്ടി നിര്‍ത്തിയാണ് അദ്ധേഹം പുതിയ പാര്‍ടിക്ക് രൂപം നല്‍കിയത് .കേവലം അധികാരമോഹികളുടെ രാഷ്ട്രീയമായിരുന്നില്ല ടി പി യുടേത് .എം പി  സ്ഥാനം പോലും വാഗ്ദാനം ചെയ്യപ്പെട്ടിട്ടു പോലും ഉറച്ച കമ്മുനിസ്ടായി നിലകൊണ്ടു.ഒടുവില്‍ നടന്ന ഇലക്ഷനില്‍ വന്‍ ഭൂരിപക്ഷ ത്തില്‍ വലതുപക്ഷം വിജയിക്കാന്‍ വരെ ടി പി എഫക്റ്റ് വഴിവെച്ചു .ഈ സന്ദര്‍ഭത്തില്‍ മാത്രമാണ് കൂലങ്കുതികുലെന്നു വിളിച്ചു പരിഹസിച്ചവരുടെ ശക്തി പാര്‍ടിക്ക് ഭോദ്യപ്പെട്ടത്
            ഒഞ്ചിയം രക്ത സാക്ഷിമന്നില്‍ ചന്ദ്ര ശേഖ റിനു വര്‍ധിച്ചു വരുന്ന സ്വാധീനം സീ പീ എമിന്‍റെ  ഉറക്കം കെടുത്തിയിരുന്നു എന്നത് ഒരു സത്യമാണ് .അതുകൊണ്ടുതന്നെയാണ് കൊലപാതകത്തിന്‍റെ ആദ്യ ചുണ്ടുകള്‍ സീ പീ  എം  ന്‍റെ നേരെ നീളുന്നത് .എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്ന നയം ആവര്‍ത്തിച്ചു വരുന്നു എന്നതാണ് ഇത് കാണിക്കുന്നത് .പക്ഷെ ഇത് സംഭവിച്ചത് ഒരു ജനാധിപത്യ രാഷ്ട്രതിലാണ് എന്നും ആവിഷ്കാരസ്വതന്ദ്ര്യം അരുകൊലചെയ്യപ്പെട്ടു എന്ന ദയനീയ സത്യവും ഇതിനു പിന്നിലുണ്ട്.
            ഏറ്റവും നിഷ്ടൂര മായ രീതിയിലാണ് അദ്ധേഹത്തെ കശാപ്പ് ചെയ്തിരിക്കുന്നത് .ചിന്തയുടെ ശ്രോടസ്സിനെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശം വളരെ വ്യക്തമാണ് .മൃഗതെപ്പോലും നാണിപ്പിക്കും വിധമാണ് കൃത്യം ചെയ്തിട്ടുള്ളത് .പട്ടുവത്തെ അബ്ദുല്‍ ശുക്കൂരിനെ പാര്‍ടി കോടതി വിധി നടപ്പാക്കിയ ദാരുണ സംഭവം നടന്നു അധികം താമസിയാതെയാണ് ഇത് നടക്കുന്നതു എന്നതും ഏറെ ഭീകരനമാണ് .ഈ തരത്തിലുള്ള ഉന്മൂലന രാഷ്ട്രീയം സാംസ്കാരിക കേരളത്തിനെ നേടിയ നെട്ടങ്ങളെ ചോദ്യതിലകപ്പെടുതുന്നു

Friday, April 13, 2012

അഫ്രീന്‍ നല്‍കുന്ന പാഠങ്ങള്‍

              കഴിഞ്ഞ ഒരാഴ്ചയായി ഒരു രാജ്യം മുഴുവന്‍ മൂന്നു മാസക്കാരി  അഫ്രീന്‍റെ ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചും നൊന്തുപെറ്റ മാതാവിന് ഐക്യധാര്‍ഡ്യം പ്രകടിപ്പി ച്ചും കഴിഞ്ഞു കൂടുകയായിരുന്നു ,അതോടൊപ്പം കഠിന ഹൃദയനായ പിതാവ്‌ ഉമര്‍ ഫാറൂഖിനെ ശപിച്ചുകൊണ്ടും നീങ്ങുകയായിരുന്നു .ഒടുവില്‍ എല്ലാപ്രാര്‍ത്ഥനകളെയും ബാക്കിയാക്കി അഫ്രീന്‍ എന്ന പിഞ്ചു കുഞ്ഞ് മരണത്തിന് കീഴടങ്ങി .ഇനി നമ്മുടെ പ്രാര്‍ത്ഥന ഉമര്‍ ഫാരൂകിനെപോലെ ക്രൂരരായ പിതാക്കള്‍ ഉണ്ടാകരുതേ എന്ന് തുടരാം
          ഈ സംഭവം നമ്മെ കുറെ ഏറെ പിന്നോട്ട് വലിച്ചു കളഞ്ഞു ,ആറാം നൂറ്റാണ്ടിലെ അപരിശ്കൃത  ജനത്തില്‍ നിലവിലുണ്ടായിരുന്ന പെണ്‍ ശിശുഹത്യയോടു .പക്ഷെ അന്ന് ജീവനോടെയാണ് നശിപ്പിച്ചിരുന്നതെങ്കില്‍ ഇത് ജീവനെ ഇന്ജിഞ്ഞായി  ഇല്ലായ്മ ചെയ്യുകയായിരുന്നു ,അതും സംഭവിച്ചിരിക്കുന്നത് സ്ത്രീക്ക് ഉന്നതമായ സ്ഥാനവും പതവിയുമൊക്കെ നല്‍കിയിട്ടുള്ള മുസ്ലീം സമുദായത്തിന്‍റെ  അനുഭാവിയില്‍ നിന്ന് .ഖുറാനില്‍ ഈ വിഷയ സംബന്ധിയായി ഒരു പരാമര്‍ശമുണ്ട് ,ഖുറാന്‍ അവദരിച്ചുകൊണ്ടിരുന്ന കാലത്ത് മുശ്രിക്കീങ്ങള്‍ക്ക് ഒരു വാദമുണ്ടായിരുന്നു ,മലക്കുകള്‍  അല്ലാഹുവിന്‍റെ  പെണ്മക്കള്‍ ആണ് എന്ന രൂപത്തില്‍ അതിനെ ഖണ്ടിച്ചുകൊണ്ട് അള്ളാഹു ഇങ്ങനെ ചോദിക്കുന്നു ,നിങ്ങള്ക്ക് ഒരു ആണ്‍ കുട്ടിയെക്കുറിച് നാം സന്തോഷ വാര്‍ത്ത നല്‍കിയാല്‍ നിങ്ങളുടെ വദനം പ്രസന്ന വത്താകുന്നു ,മറിച്ച് ഒരു പെന്കുട്ടിയെക്കുറി ച്ചാണ് നിങ്ങള്ക്ക് സന്ധോഷവാര്‍ത്ത നല്കപ്പെട്ടതെന്കില്‍ നിങ്ങളുടെ മുഖം കരുവാളിച്ചു  തീരെ ഇഷ്ടപ്പെടാത്ത അവസ്ഥയിലായി മാറുന്നു ,അങ്ങനെയുള്ള നിങ്ങളാണ് അല്ലാഹുവിനു പെന്മക്കളായി ജനിച്ചവരാണ് മലക്കുകള്‍ എന്ന വാദവുമായി വരുന്നത് .
            ശാസ്ത്രം പുരോഗമിച്ചു ഉത്തുങ്ങതയില്‍ നില്‍ക്കുമ്പോളാണ് ലിങ്ങ നിര്‍ണയത്തിലെ പ്രഥാന കണ്ണി പുരുഷന്‍ സ്രവിക്കുന്ന ശുക്ലമാണ് എന്ന് കണ്ടെത്തിയിരിക്കുന്നത് ,ഈ കാര്യം പതിനാലു നൂറ്റാണ്ടാപ്പുറാം അവര്‍ ശ്രവിക്കുന്ന  ശുക്ലത്തില്‍ നിന്നും നാം പുതിയ ജീവിയെ നിര്‍ണയിക്കുന്നു എന്നഖുറാന്‍റെ  വിഖ്യാത മായ പ്രസ്താവന.
            ഇന്ന് ഒരുപാട് ആളുകള്‍ കുട്ടികള്‍ ഇല്ലാത്തതി ന്‍റെ  പ്രയാസവും നെഞ്ഞിടിപ്പുമായി  നടക്കുമ്പോള്‍ തനിക്ക് നാഥന്‍ നല്‍കിയ മഹാ ദാനമായ കുഞ്ഞിനെ അല്ലാഹുവിന്‍റെ  മഹത്തായ അനുഗ്രഹമായി  മനസ്സിലാക്കാന്‍ കഴിയാതെ പോയ ഉമര്‍ ഫാറൂക് മഹാ ദൌര്ഭാഗ്യവാന്‍ തന്നെ .തന്‍റെ  കുട്ടിയുടെ ലിംഗ നിര്‍ണയത്തിന്‍റെ  കാരണക്കാരന്‍ താന്‍ തന്നെയാണ് എന്ന ലളിതമായ സത്യം അയാള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ .ഇതിന്‍റെ  പ്രധാന കാരണം  വിദ്യാഭ്യാസത്തിന്റെയും  പക്വതയുടെയും കുറവ് തന്നെയാണ് .ഇരുപത്തിരണ്ടു വയസ്സുള്ള അയാള്‍ക്ക്‌ കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ ഉള്ള പക്വത ഇല്ലാതെ പോയി
            കൊലക്കുറ്റത്തിനു ചുമത്തി അയാളെ ജയിളിലാക്കിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന മറ്റു ജയില്പുള്ളിക്കള്‍ പോലും അയാളെ കൈകാര്യം ചെയ്തു എന്നുള്ളതാണ്,അത്ര അറപ്പോടെയാണ് കുറ്റവാളി കള്‍ പോലും അദേഹത്തെ നോക്കിക്കാണുന്നത് ,പരിഹാരമായി പോലിസ്‌ പ്രത്യേകം ജയിലിലാക്കുകയും ചോദിക്കുന്നവരോട് താന്‍ മോഷണ കുറ്റത്തിനാണ്  അറസ്റ്റിലായത് എന്ന് പറയാനും  കല്‍പ്പിക്കുന്നു .ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ എ ഐ എം എസ് ആശുപത്രിയില്‍ ആഴ്ചകളോളം വെന്റിലെടറില്‍ കഴിഞ്ഞു മരണം വരിച്ച ഫലക്  എന്ന രണ്ട്  വയസ്സുകാരിയുടെ കഥയുടെ നടുക്കം മാറും  മുമ്പാണ് ഈ ഷോക്ക് കൂടി വന്നിരിക്കുന്നത് .മനുഷ്യന്‍റെ  അതി വൈകാരികത വിവേകത്തിനു വഴിമാറി യില്ലെന്കില്‍ ഇനിയും നാം ഇത്തരം രംഗങ്ങള്‍ക്ക് സാക്ഷിയാകും,ഇതിന്‍റെ  പ്രദികള്‍ക്ക് നല്‍കാവുന്ന മാദൃകാ ശിക്ഷകള്‍ ഒരു പരിധി വരെ ഇത്തരം കുറ്റങ്ങള്‍ക്ക് തടയിടും

Friday, March 30, 2012

കണ്ണീരു കുടിപ്പിക്കുന്ന റാഗിംഗ്

   കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒരു സാധാരണ പയ്യന്‍റെ ദുരിത പൂര്‍ണമായ അനുഭവങ്ങള്‍ക്ക് നാം മാധ്യമങ്ങളിലൂടെ സാക്ഷിയായി .കണ്ണൂര്‍ ജില്ലയിലെ കാപ്പാടില്‍ അജ്മല്‍ എന്ന ഒരു സാധാ എഞ്ചിനീയറിംഗ്  വിദ്യാര്‍ഥിക്ക് റാഗിഗ് മൂലം അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ അത് നമുക്ക് വരച്ചു തന്നു .വലിയ പ്രദീക്ഷയോടെ എയരനോടികള്‍ എഞ്ചിനീയറിംഗ്  പഠിക്കാന്‍ വേണ്ടി കണ്ണൂരില്‍ നിന്ന് ഒരു വര്ഷം മുന്‍പ്‌ വണ്ടികയറിയപ്പോള്‍ അവനോ അവന്‍റെ മാതാ പിതാക്കളോ ഇത്തരത്തിലുള്ള  ഒരു പര്യവസാനം ഉറങ്ങുന്ന ഉറക്കത്തില്‍ പോലും നിനച്ചു കാണില്ല .സീനിയര്‍ വിദ്യാര്‍ഥികളുടെ നിരന്ദര വെട്ടയാടലി നൊടുവില്‍ മാതാവിന്‍റെ  സ്വര്‍ണം വിറ്റ പണവും ,സ്വന്തം ജീവനും, എല്ലാം ആ പാവം പയ്യന് ബലികഴിക്കേണ്ടി  വന്നു .എന്താണ് ഈ സംഭവം നമുക്ക് നല്‍കുന്ന പാഠം,തുടക്കത്തില്‍ ഒരു തമാശയായും ,പിന്നീട് വിനോദമായുമെല്ലാം മാറുന്ന റാഗിങ്ങ് എന്ന മഹാ മാരി ഒടുവില്‍ ആളുടെ മാനസികവും ശാരീരികവുമായ ഉണ്മൂലനതിനു തന്നെ ഹേതുവായി മാറുന്നു .എത്രയെത്ര വിദ്യാര്‍ഥി കളാണ് അജ്മലി നെപ്പോലെ റാഗിങ്ങിന്‍റെ  തിക്ത ഫലങ്ങള്‍ അനുഭവിച്ചു നരഗ ജീവിതം നയിക്കുന്നത് .യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ ആവിഷ്കാര സ്വാദന്ദ്ര്യ ത്തെയും  ,സ്വകാര്യതെയുമൊക്കെ പിച്ചി ചീന്ദു കയല്ലേ റാഗിങ്ങ് ചെയുന്നത് .തനിക്ക് ലഭിച്ചിട്ടുള്ള അനുഭവങ്ങള്‍ കൂടുതല്‍ തീവ്രതയോടെ അനിയനും നല്‍കണമെന്ന ചിന്ത  മനുഷ്യനെ കാടനാക്കുന്നു,തന്‍റെ  മുന്‍പിലുള്ള വിദ്യാര്‍ഥി തന്നെപ്പോലെ മജ്ജയും  മാംസവും ,വിചാര വികാരങ്ങളുമൊക്കെയുള്ള  ഒരു പച്ചയായ മനുഷ്യനാനെന്നുള്ള ചിന്ത  നൈമിഷികമായെന്കിലും നഷ്ട്ടപ്പെട്ടുപോകുന്നതാണ് ഇത്തരം ക്രൂര ക്രിത്യങ്ങളിലേക്ക് വാതില്‍ തുറക്കുന്നത് .എത്ര കഴിവും ശേഷിയുമോക്കെയുള്ള വിദ്യാര്‍ഥികള്‍  ആണ് മാനസിക രോഗങ്ങള്‍ക്കും ,ഒടുവില്‍ ആത്മഹത്യക്കുമൊക്കെ വിധേയമായിട്ടുള്ളത് .റാഗിങ്ങില്‍ കാര്യമായും മനസികമായുള്ള പരുക്കുകളാ ണ് വിദ്യാര്തികള്‍ക്ക് അനുഭവപ്പെടുക,അഭിമാനതിനേല്‍ക്കുന്ന ഒരു ക്ഷദ വും ഒരാള്‍ക്കും സഹിക്കാന്‍ കഴിയില്ല .ക്രമ സമാധാന പാലനവും നിയമ വ്യവസ്തയുമൊക്കെ ശക്തമായിട്ടുള്ള നമ്മുടെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ ത്തിക്കപ്പെടുന്നത്  ദയനീയം തന്നെ .ചിലപ്പോള്‍ സ്വാദീന വലയത്തില്‍ പെട്ട് സ്ഥാപന അധികാരികള്‍ തന്നെ ഇത്തരം സംഭവങ്ങള്‍ മൂടി വെക്കാന്‍ ശ്രമിക്കുകയാണ്,കൂടെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ഭീഷണിയും,ഈ സംഭവം പുറത്തു പറഞ്ഞാല്‍ നിന്നെ തങ്ങള്‍ ശരിപ്പെടുതുമെന്ന നിരന്ദര ഭീഷണികള്‍ ഇരയായ വിദ്യാര്‍ഥിയെ കൂടുതല്‍ സമ്മര്‍ദ തിലാക്കുന്നു ,.സംസ്കാരവും വിദ്യഭ്യാസവുമൊക്കെ കണക്കിന് കിട്ടിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം കാടു സമീപനങ്ങള്‍ ഉണ്ടായിക്കൂടാ,തന്നപ്പോലെ അഭിമാനമുള്ളവ നാണ് തന്‍റെ അനിയനും എന്ന തോന്നലിനു മാത്രമേ ഈ വിപത്തിനെ അടിസ്ഥാനപരമായി നേരിടാനൊ ക്കൂ.ഒടുവില്‍ റാ ഗിങ്ങിലൂടെ വീര മൃത് വരിച്ച അജ്മലിലൂടെയെങ്കിലും വിദ്യാര്‍ഥി സമൂഹം പുനര്‍ വിച്ചിന്ധനത്തിന്  തയ്യാറാ വട്ടെ

Wednesday, March 28, 2012

തലകള്‍ പ്രദര്‍ശനത്തിന്

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത ശ്രധിക്കാ നിടയായി ,അത് ലോക പ്രശസ്ത ശാസ്ത്രഞ്ജന്‍ ഐന്‍സ്ടീനെക്കുറിച്ചായിരുന്നു,അദ്ദേഹം നടത്തിയ കണ്ടുപിടിത്തങ്ങളെക്കുറി ച്ചല്ല ,മറി ച്ചു അദ്ധേഹത്തിന്‍റെ തലയെക്കുറി ചായിരുന്നു.ഒരു മാന്യ ദേഹം മരിച്ചു വര്‍ഷങ്ങള്‍ പിന്നിട്ടു അദ്ധേഹത്തിന്‍റെ തലയെ വിവാദത്തിലേക്ക് കൊണ്ടുപോകുകയാണ് .തലയെ 250 ഇല്‍ പരം ചെദങ്ങളാക്കി പ്രദര്‍ശനത്തിന് വെക്കുന്നു ,എന്താണ് ഇതിന്‍റെ ധാര്‍മിക മാനം ,നമ്മുടെ ഒരു ഭന്ദപ്പെട്ട ആളുടെ തല ഇതേപോലെ കാഴ്ച്ചവസ്തു ആക്കാന്‍ തീരുമാനമായാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ ,മനുഷ്യനെ സ്രഷ്ടാവ് അങ്ങേ അറ്റം ആദരിച്ചാണ് സൃഷ്ടിച്ചത് ,ആ ആദരവ് അവന്‍റെ ആത്മാവിനും ശരീരത്തിനുമൊക്കെ ഭാധകമാകിയിരിക്കുന്നു ,സാധാരണ ഗതിയില്‍ ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സമ്മതം ഉണ്ടെങ്കില്‍ അയാളുടെ ശരീരം മെഡിസിന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി നല്‍കാറുണ്ട് ,പക്ഷെ ഒരു പരീക്ഷണത്തി നല്ല മറിച്ച് പ്രദര്‍ശനത്തിനാണ് ഐന്‍ സ്ടീന്റെ സമ്മതമില്ലാതെ തല പ്രദര്‍ശനത്തിന് വെക്കാന്‍ പോകുന്നത് ,അത് വെറും തലയല്ല മരിച തലച്ചോറിനെ നിരവധി പരിഛെ ദ ങ്ങള്‍ ആക്കിയ ശേഷം ,കണ്ടു ആസ്വദിച്ചു പോകുന്ന നിരീക്ഷകര്‍ക്ക് എന്താണ് ഇതില്‍ നിന്നും ലഭിക്കാന്‍ പോകുന്നത് ,അദ്ധേഹത്തിന്‍റെ തല ഇങ്ങനെയൊക്കെയായിരുന്നു എന്ന് അയവിറക്കിപ്പോ കാമെന്നല്ലാതെ ഇതേ പോലെ ഒരു തലയ്ക്കു രൂപം നല്‍കാനോ,അത് പരിപാലിക്കുവാനോ മനുഷ്യനു സാധ്യമല്ലല്ലോ,ഓരോ മനുഷ്യനെയും വ്യത്യസ്ത ഭുധിവികാസതോടും ശാരീരിക ഖടനയോടും കൂടിയാണ് പടച്ചവന്‍ ക്രമീകരിചിരിക്കുന്നത് ,അതില്‍ എത്ര ഗവേഷണം നടത്തിയാലും കണ്ടു മനസ്സിലാക്കിയാലും അവര്‍ക്ക് ഒരു ഈച്ചയെ പോലും സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് ഖുറാന്‍ ആണയിട്ടു പറയുന്നു ,അപ്പോള്‍ പിന്നെ ഇവിടെ സാധിക്കുന്നത്‌ കേവല പ്രദര്‍ശനവും ആസ്വാദനവും,അഭിപ്രായപ്രകടനങ്ങളും,വൃഥാ ഗവേഷണങ്ങളും മാത്രം .

Tuesday, March 20, 2012

ത്രിവേദിയില്‍ നിന്ന് വാസ്നിക്കിലേക്കുള്ള ദൂരം

 ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്‌ നാം കണ്ട ഒരു രാഷ്ട്രീയ നീക്കത്തിലേക്ക് ആണ് ഇവിടെ വിരല്‍ ചൂണ്ടുന്നത് .കഴിഞ്ഞ ആഴ്ച മൂന്നു ബജെടുകള്‍  നാം ചാനലുകളിലൂടെ കാണുകയുണ്ടായി .ചാനലുകള്‍ നിരന്ദരം ചില നിഗമനങ്ങള്‍ പുറത്തു വിട്ടുകൊണ്ടിരുന്നത് യഥാര്‍ത്ഥ ബജറ്റില്‍ വന്നപ്പോള്‍ ബജറ്റ്‌ ചോര്‍ന്നു എന്ന് വിലയിരുതുന്നതില്‍ വരെയെത്തി കാര്യങ്ങള്‍ .മറ്റൊരു സംഭവത്തിനും രാജ്യം സാക്ഷ്യം വഹിച്ചു ,അത് തികച്ചും ഈ ഗോ യിസത്തിന്‍റെ തും   താന്‍ പോരിമയുടെതുമായിരുന്നു ,റയില്‍ ബജറ്റ്‌ അവതരിപ്പിച്ചു തന്‍റേതായ കാഴ്ചപ്പാടുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു രയില്‍വയെ കടത്തില്‍ നിന്ന് കരകയറ്റാന്‍ ഒരു ശ്രമം നടത്തിയതിന്‍റെ പേരില്‍ ശ്രീമാന്‍ ദിനേശിന് സ്ഥാനം പോയിരിക്കുന്നു .അഞ്ച് എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വര്‍ധിപ്പിച്ച യാത്രാ കൂലി വര്‍ധിപ്പിച്ചാണ് അദ്ദേഹം റയില്‍വേയെ രക്ഷിക്കാന്‍ ശ്രമിച്ചത് പക്ഷെ ആ ശ്രമം ബംഗാളില്‍ നിന്നുള്ള മാടത്തിന് ദഹിച്ചില്ല ,കൂലി വര്‍ധനവില്‍ അല്ല പുള്ളിക്കാരിക്ക് അമര്‍ഷം താന്‍ നിയോഗിച്ച ഒരു മന്ത്രി തന്നോട് ആലോചിക്കാതെ  എങ്ങനെയാണ് നയങ്ങള്‍ അവതരിപ്പിക്കുക ,അതിനാല്‍ അയാളെ ഒരു പാഠം പഠിപ്പിക്കണം ,സ്വാഭാവികമായും കേന്ദ്രം ഭരിക്കുന്ന യു പി യെ യുടെ അമരക്കരായ കൊന്ഗ്രസിനെ ഈ വിഷയം കുഴക്കി ,മാനസികമായി യോചിപ്പില്ലെങ്കിലും ഒടുവില്‍ ഭരണ സ്ഥിരത ക്ക് വേണ്ടി അവര്‍ ബംഗാള്‍  മാടത്തിനു കീഴടങ്ങി ,അങ്ങനെ ആ സ്ഥാനത്തേക്ക് നിയുക്തനായിരിക്കുന്നത് മാടത്തിന്‍റെ  ഇഷ്ട ദാസനായ വാസ്നിക്ക് ,റയില്‍വേ സഹമന്ദ്രിയായിരുന്നപ്പോള്‍ ഗുവാഹട്ടിയിലുണ്ടായ ട്രെയിന്‍ ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രി പ്രഥമന്‍ നിര്‍ദേശിച്ചപ്പോള്‍  കോമ്പ്ല കസിന്‍റെ   പേരില്‍ പോകാതി രുന്ന മാന്യനാണ് ഇപ്പോള്‍ ആ സ്ഥാനത്തേക്ക് വന്നിരിക്കുന്നത് ,ഇതില്‍ നിന്ന് അദ്ധേഹത്തിന്റെ പൊതു താല്പര്യവും ജന സ്നേഹവുമൊക്കെ വ്യക്തം ,ഇവിടെ ത്രിവേദി ഒരു പ്രസ്താവന നടത്തി അത് പ്രശംസനീയമാണ് ,രാജ്യമാണ് പ്രദാനം മന്ദ്രിസ്ഥാനം രണ്ടാമത് എന്നാണ് ,അധികാര വികെന്ദ്രീകരണത്തിന്‍റെ  നമ്മുടെ നാടിലാണ് ഒരു മന്ദ്രിക്ക് സ്വത ന്ദ്രമായി ഒരു വികസന കാഴ്ചപ്പാട് പോലും മുന്നോട്ടുവെക്കാന്‍ കഴിയാത്ത ഈ സ്ഥിതി നിലനില്‍ക്കുന്നത് ,ഇവിടെയൊക്കെ പ്രതി ഫലി ക്കുന്നത് രാജ്യ താല്പര്യമോ ജന സേവനമോ അല്ല മറിച്ച് അണ്ടിയോ മാങ്ങയോ മൂത്തതു  എന്ന പതിവ് തര്‍ക്കം. പാര്‍ട്ടിയുടെ അമരക്കാ രിയായ താനിവിടെ വാഴുമ്പോള്‍ മറ്റൊരുത്തന്‍ തനിക്ക് മുന്‍പേ പോവുകയോ അവനെ വിടരുത് എന്ന സമീപനം ,സ്ഥാനം ലഭിച്ചെങ്കിലും മുകുലിനെ കാത്തിരിക്കുന്നത് ശുഭ ദിനങ്ങളല്ല ,കഷ്ടത്തിലായ റയില്‍ വെയെ കൈ പിടിച്ചുയര്‍ത്താന്‍ അയാള്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടേ പറ്റൂ .ഈ തരത്തിലുള്ള തണ്ടുതുരപ്പന്‍ സമീപനങ്ങളാണ് സ്വദന്ത്രാ നന്ദര ഭാരത ത്തെ വികസനത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് .

ചെവിയുണ്ടായിട്ടും കേള്‍കാത്തവര്‍

 നമ്മള്‍ ഇന്ന് എല്ലായിടത്തും കണ്ടുകൊണ്ടിരിക്കുന്ന ഒരു കാഴ്ചയുണ്ട് ,ചെവിയില്‍ രണ്ടു ഭാഗത്തും ഒരു വയര്‍ ഘടിപ്പിച്ചു ഏതോ ഒരു ലോകം തീര്‍ക്കുന്ന അവസ്ഥ ,ഒരിക്കല്‍ ഞാനൊരു ബസ്സില്‍ കയറി സഞ്ചരിക്കുകയായിരുന്നു  അറിയാത്ത സ്ഥലത്തേക്ക് ആണ് യാത്ര തൊട്ടടുത്തിരുന്ന ഒരു മനുഷ്യന്‍ അയാള്‍ ഇരു കാതുകളിലും  മേല്പറഞ്ഞ രൂപത്തിലുള്ള വള്ളികള്‍ ഖടിപ്പിച്ചിട്ടുണ്ട്‌,അയാളോട് ഞാന്‍ പലവട്ടം ചോദിച്ചു എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്താറയോ എന്ന് അയാള്‍ അത് ശ്രധിക്കുന്നെയുണ്ടായിരുന്നില്ല ,എങ്ങനെ ശ്ശ്രധിക്കാന്‍ കഴിയും അയാളുടെ ചെവികളില്‍ ഖടിപ്പിച്ച വല്ലികളിലൂടെ അയാള്‍ മറ്റേതോ ലോകത് കഴിയുകയാണല്ലോ,ഇങ്ങനെ എമ്പാടും ജനങ്ങളെ നമുക്ക് കാണാന്‍ കഴിയും ,ചുറ്റുപാടില്‍ എന്ത് നടന്നാലും അവര്‍ക്ക് പ്രശ്നമല്ല ,തൊട്ടടുത്ത്‌ ഒരാളുടെ ജീവന്‍ പോയാലും അത് അവരെ ഭാദിക്കുന്ന പ്രശ്നമേയില്ല ,ഇവരെ നമ്മള്‍ ഇതു ഗാനത്തില്‍ പെടുത്തണം ,ഖുറാനില്‍ ഒരു പ്രയോഗം കാണാം ,ചെവിയുണ്ടായിട്ടും കേള്‍കാത്തവര്‍,കണ്ണുണ്ടായിട്ടും കാണാത്തവര്‍ ഭുദ്ധിയുണ്ടായിട്ടും ചിന്ധിക്കാത്തവര്‍,ഒടുവില്‍ പറയുന്നു അവര്‍ കാലികളെപ്പോലെയാണ്  അല്ല അതിലും മോശമായ വഴിയില്‍ സഞ്ഞരിക്കുന്നവരാന് .നമ്മള്‍ ആലോചിച്ചു നോക്കുക നമ്മള്‍ ഈ വിഭാഗത്തില്‍ പെടുമോ എന്ന് ,പെടുന്നങ്ങില്‍ നമ്മള്‍ മഹാ ദൌര്‍ഭാഗ്യവാന്മാര്‍ തന്നെ

Saturday, March 3, 2012

നിറം മാറുന്ന പര്‍ദ്ദ

വസ്ത്ര ധാരണം ഒരു പ്രധാനപ്പെട്ട മാനുഷികാവശ്യമാണ് .ഓരോ ആളുകളുടെയും മനസികാവസ്ഥക്കും അഭിരുചിക്കും ,സാമ്പത്തിക ശേഷിക്കും അനുസരിച്ച് അതിന്‍റെ തരവും കോലവുമൊക്കെ മാറിക്കൊണ്ടിരിക്കും .ഓരോ സംസ്കാരത്തെയും വിലയിരുത്തപ്പെടുന്നതു അവരുടെ വസ്ത്ര ധാരണത്തിലൂടെയാണ്.ഇന്ന് വസ്ത്രം കേവല നാണം മറക്കല്‍ മാത്രമല്ല ,മറി ച്ചു അലങ്കാരവും ആര്‍ഭാടവും ഫാഷനുമൊക്കെയാണ് .അപ്പോള്‍ മറയേണ്ട ഭാഗങ്ങള്‍ വെളിവായും വെളിവായാല്‍ കുഴപ്പമില്ലാത്ത ഭാഗങ്ങള്‍ മറഞ്ഞും വരുന്നു.
ഇസ്ലാം വസ്ത്ര ധാരണ ത്തി നു ഏറെ പ്രാധാന്യം കാണുന്നു .വസ്ത്രം നേരെ ചൊവ്വേ ധരിക്കാത്തവന് സ്വര്‍ഗ്ഗ മില്ല എന്ന് വരെ നാഥന്‍ അന്ധിമ വിധി നല്‍കുന്നു .
വളരെ വലിയ മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്ന പര്‍ദ്ദ ഏറെ പ്രദീക്ഷനല്‍കിയാണ് രംഗപ്രവേശനം ചെയ്തത് .തുടക്കത്തില്‍ മുസ്ലിം സ്ത്രീക്ക് ഏറെ സുരക്ഷിതത്വവും സൌകര്യവും ഒക്കെ പര്‍ദ്ദ പ്രദാനം ചെയ്തുവന്നു .കാലാന്തരത്തില്‍ മറ്റെവിടെയും പോലെ പര്‍ദയെയും കമ്പോള താലര്യങ്ങള്‍ പിടികൂടി.പതുക്കെ പര്‍ദയും ഫാഷന് വഴിമാറുന്ന കാഴ്ചയാണ് നാം കണ്ടത് .ഒരു കാലത്ത് അക്രമത്തിന്‍റെയും വൃത്തികേടിന്‍റെ യും ഒളികെന്ദ്രമായി പര്‍ദ്ദ മാറി ..ഇടക്കാലത്ത് മെഡിക്കല്‍ കോളേജില്‍ പര്‍ദ്ദ ധരിച്ചവര്‍ക്ക് പ്രവേശനം നിരോധിക്കുന്ന അവസ്ഥ വരെ എത്തി ,കാരണം മറ്റൊന്നല്ല ,പര്‍ദയുടെ മറവില്‍ നിരവധി തോന്നിവാസങ്ങള്‍ ഭോധ പൂര്‍വമോ അല്ലാതെയോ നടത്തുന്ന ശക്തികള്‍ വര്‍ധിച്ചു വന്നു .ബംഗ്ലൂരില്‍ പര്‍ദക്ക് മോശം പ്രദിചായയാണ് ‌ ഭുര്ഖ എന്ന പേരിലുള്ള വേഷം ധരിച്ച ജനങ്ങള്‍ ഒരു സാമൂഹ്യ പ്രതീകമാണ്. അതില്‍ നല്ലവരും ചീത്ത ജനങ്ങളും കാണും ,ന്യൂനപക്ഷത്തിന്‍റെ നെറികെട്ട നീക്കങ്ങളാല്‍ പാവം ദുര്ഭലരും ക്രൂശിക്കപ്പെടുന്നു .കാമ്പസുകളിലേക്ക് മുഖം മൂടി ധരിചെതുകയും കാമ്പസിന്‍റെ ഗൈടു കടന്നു എല്ലാം ബാഗിലാക്കി അന്യ സമൂ ഹത്തെ പോലും നാണിപ്പിക്കുന്ന മുസ്ലിം യുവതികള്‍ തീരെ കുറവല്ല.മുഖം മൂടി ധരിച്ചു ബസ്‌ സ്റൊപ്പുകളിലും പാര്‍ക്കുകളിലും ഒക്കെ തന്‍റെ ആണ്‍ ചങ്ങാതിയുമായി അതിര് വിട്ടു സല്ലപിക്കുന്ന കാഴ്ചകള്‍ ഇവിടെ സ്ഥിരമാണ് .എന്തിനേറെ പറയണം വളരെ നല്ല ഒരു വേഷത്തെ എത്ര ത്തോളം വശളാ ക്കി എന്നതിന് തെളിവാണ് ,ഒരു മാന്യ വേഷം തെരഞ്ഞു ചെന്നപ്പോള്‍ കിട്ടിയ ആകാശ ഭൂമിയും മറ്റു ഗ്രഹങ്ങളും മുഴുവന്‍ കാണുന്ന ഒരു തരം കറുത്ത വേഷം,ഈ ദുരവസ്ഥയില്‍ നിന്ന് എങ്ങനെ നമുക്ക് രക്ഷപ്പെടാം .നമ്മുടെ സഹോദരിക്കും ഭാര്യക്കുമൊക്കെ തെരഞ്ഞെടുക്കുന്ന വേഷം അവളെ പ്രദര്‍ശന വസ്തുവാക്കുന്നതല്ല എന്നും അവളെ നരകാവകാശി യാക്ക്കില്ലെന്നും ഉറപ്പു വരുത്തുക,പറ്റുമെങ്കില്‍ ഇസ്ലാമിക്‌ ഡ്രെസ് ടെസൈഗ്നിംഗ് പഠിക്കുക .

Tuesday, January 31, 2012

ദുനിയാവില്‍ നിന്നൊരു ഖബര്‍ അനുഭവം

എന്‍റെ ഒരു സുഹ്രത്ത് തനിക്ക് കടുത്ത നടു വേദന അനുഭവപ്പെട്ടപ്പോള്‍ അതിന്‍റെ നിജസ്ഥിദി അറിയാന്‍ വേണ്ടി ഒന്ന് എം ആര്‍ ഐ ചെയ്തുകളയാം എന്ന് കരുതി .പലരെയും എം ആര്‍ ഐ ക്ക് പറഞ്ഞു വിടുന്ന ആള്‍ക്ക് തന്നെ അതിനു വിധേയനാവേണ്ടി വന്നാല്‍ എങ്ങനെയുണ്ടാകും ,മറ്റുള്ളവര്‍ക്ക്‌ കാര്യങ്ങള്‍ അറിയിച്ചു കൊടുക്കാന്‍ താല്‍പര്യപൂര്‍വം വരുമ്പോളും സ്വന്തം അനുഭവത്തില്‍ അത്തരമൊരു സാഹചര്യം വന്നപ്പോള്‍ ഇത്തരം രോഗികളുടെ മാനസികാവസ്ഥ അടുത്തറിയാനുള്ള ഒരു സുവര്‍ണ അവസരമായി അത് .തനിക്കുണ്ടായ അനുഭവം ആത്മീയമായി ബന്ധി ക്കുവാന്‍ അവനു കഴിഞ്ഞു എന്നതാണ് വലിയ കാര്യം .
എം ആര്‍ ഐ ക്ക് വേണ്ടി പ്രത്യേക വസ്ത്രമൊക്കെ ധരിച്ചു റൂമിലേക്ക്‌ കേറുമ്പോള്‍ അവന്റെ നെഞ്ചിടിപ്പ് വര്ധിക്കുകയായി .അങ്ങനെ മേശീനുള്ളിലേക്ക് അവനെ കടത്തി വിട്ടപ്പോള്‍ ശരിക്കും ഒരു ഇരുട്ടറ തന്നെ ,അതിനിടക്ക് ഒരപരിചിതനായ സ്റ്റാഫ്‌ വന്നു നിന്‍റെ പേരെന്താണ് എന്ന് ആരായുന്നു ,അപ്പോള്‍ അവനു ഓര്‍മവന്നത് കബറി ലെ ചോദ്യം ചെയ്യലാണ് ,ഞെട്ടലോടെ അവന്‍ പേര് പറഞ്ഞു ,കുറച്ചു കഴിഞ്ഞു അവന്‍ ഒരു മയക്കത്തിലേക്ക്‌ പോകുകയായി .മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു അവനെ ഒരു പരിചിതനായ വിദ്യാര്‍ഥി വന്നു വിളിച്ചുണര്‍ത്തി പ്രോസീഡിയര്‍ കഴിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ ,അവനുഓര്‍മ വന്നത് ഖുര്‍ആനിലെ ഒരു വചനമാണ് ,ആരാണ് ഞങ്ങളെ വിളിച്ചുണര്‍ത്തിയദു ‌ ഞങ്ങള്‍ ഒരു സുഖ നിദ്രയിലായിരുന്നല്ലോ എന്ന അര്‍ത്ഥമുള്‍ക്കൊള്ളുന്ന സൂറ യാസീനിലെത് .
പിന്നീട് അവനെ അറിയാവുന്ന ഒരു ജീവനക്കാരന്‍ വന്നു പറയുന്നു എം ആര്‍ ഐ സ്കാനില്‍ കുഴപ്പമൊന്നുമില്ല ,അപ്പോളാണ് ശ്വാസം നേരെ വീണത്‌ ,അവന്‍റെ ചിന്ത വിചാരണക്ക് ഒരുമിച്ചുകൂട്ടി നീ വിജയിയുടെ കൂട്ടത്തിലാണ് എന്ന് മലക്കുകള്‍ പറയുന്ന പോലെയാണ് അപ്പോള്‍ തോനിയത് .ദുനിയാവില്‍ പല അനുഭവങ്ങളും പലര്‍ക്കും ഉണ്ടാകാരുന്ടെങ്കിലും അതിനെയൊന്നും പാരത്രികമായി ബന്ധിക്കുവാന്‍ ആരും മിനക്കെടാറില്ല .ഇത്തരത്തില്‍ ഏതു കാര്യത്തെയും പാരത്രികമായി ബ ന്ധിപ്പിക്കാനായാല്‍ നമുക്ക് ആത്യന്തിക വിജയം നേടാന്‍ സാധിക്കും .

Monday, January 30, 2012

വഴി തിരിച്ചു വിടുന്നവര്‍

സാധാരണ ജീവിദത്തില്‍ നാമെല്ലാം അനുഭവിക്കാറുള്ള ഒരു രംഗമാണ് ഇവിടെ കുറിക്കുന്നത് ,നാമെല്ലാം യാത്ര പോകാറുണ്ട് ,അത് ചിലപ്പോള്‍ അറിയാവുന്ന സ്ഥലത്തേക്കാകാം അതല്ലെങ്കില്‍ അപരിചിതമായ സ്ഥലവുമാകാം ,അപരിചിതമായ സ്ഥലത്ത് എത്തിയാല്‍ വഴിയറിയാതെ നില്‍ക്കുമ്പോള്‍ പലപ്പോഴും നാം അന്വേഷിക്കും എങ്ങിനെ പോയാലാണ് ഉദ്ദേശിച്ച സ്ഥലമെത്തുക എന്ന് ,അപ്പോള്‍ പലരും നമുക്ക് ഗൈഡായി വരും ,ചിലയാളുകള്‍ പറയും ,നിങ്ങള്‍ നേരെപോയി ലെഫ്റ്റ് പോയിക്കഴിഞ്ഞാല്‍ ഉദ്ദേശിച്ച സ്ഥലമെത്തും എന്ന് വളരെ കഷ്ടപ്പെട്ട് അവിടെ ചെന്നാല്‍ അവിടത്തെ യാള്കള്‍ പറയും ഇത് ഒരുപാട്മാറിപ്പോയി നിങ്ങള്‍ ഇത്രത്തോളം വരേണ്ടിയിരുന്നില്ല ,അങ്ങനെ അവര്‍ മറ്റൊരു ദിശയിലേക്ക് പറഞ്ഞു വിടുന്നു ,അപ്പോളൊക്കെ മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരിക്കും ഉദ്ദേശിച്ച സ്ഥലമെത്താതെ യും കാര്യം നടക്കാതെയും ,അങ്ങനെ രണ്ടാമത് പറഞ്ഞു വിട്ട സ്ഥലവും ലക്ഷ്യസ്ഥാനമായിരിക്കില്ല ,അതോടെ ആദി വര്‍ധിക്കു കയായി ,അങ്ങനെ വിഷമിചിരിക്കുംപോളാണ് മൂന്നാമതൊരു കക്ഷി നിങ്ങളെന്താണ് ഇവിടെ നില്‍ക്കുന്നത് എങ്ങോട്ടാണ് പോകേണ്ടത് എന്നൊക്കെ തിരക്കി നമ്മെ സമീപിക്കുന്നത് അയാളെക്കണ്ടാല്‍ വിശ്വസിക്കാന്‍ കൊള്ളാമെന്നു തോന്നും അങ്ങനെ അദ്ധേഹത്തെ അനുഗമിച്ചു നാം എത്തേണ്ട യഥാര്‍ഥത്തിലുള്ള സ്ഥലതെത്തിയാലുള്ള ആശ്വാസം എത്രതോളമായി രിക്കും ,അതേപോലെ നമ്മെ വഴികാണിക്കാന്‍ മനസ്സുകാണിച്ച ആ മനുഷ്യനോട് നമുക്കെത്ര ആദരം തോന്നും ,

Wednesday, January 25, 2012

പൂനെയിലെ ശരീഫ്‌

ഇന്നലെ രാവിലെ നമ്മുടെ ചാനലുകള്‍ നമുക്ക് കാണിച്ചു തന്ന ഒരു കാഴ്ച ഭീകരമായ ഒരു നരവേട്ടയുടെതായിരുന്നു .പൂനെ നഗരത്തിന്‍റെ ഹൃദയ ഭാഗത്തുകൂടി തിരക്കുപിടിച്ച പ്രഭാദത്തില്‍ ഭ്രാന്തമായി ഡ്രൈവിംഗ് ചെയ്ത് ഒന്‍പത് പേരുടെ ജീവനെടുക്കുകയും അന്‍പതോളം പേര്‍ക്ക്‌ പരിക്ക് നല്‍കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു താരമായ സന്തോഷ്‌ എന്ന സര്‍ക്കാര്‍ ഡ്രൈവറുടെ പെര്‍ഫോര്‍മന്‍സ്‌ ആയിരുന്നു അത് .അയാളുടെ ആ സമയത്തെ മാനസികാവസ്ഥയും പശ്ചാതലവുമൊക്കെ അന്വേഷണ ത്തില്‍ ഇരിക്കുകയാണ് .ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിച്ച വിഷയം അതല്ല .ഈ കര്‍ത്തവ്യം നിര്‍വഹിച്ചത് ഏതെങ്കിലും ഒരു മുസ്ലിം നാമധാരിയായിരുന്നെങ്കില്‍ ഇതിന്‍റെ പുകിലുകള്‍ ഭയങ്കരമാകുമായിരുന്നു.സംഭവത്തില്‍ ഒരു മലയാളി ഇടപെടല്‍ ഉണ്ടായി പക്ഷെ അതത്രത്തോളം വാര്‍ത്തയായില്ല.വിദ്യാര്‍ഥിയായ ശരീഫ്‌ ഇബ്രാഹിം അതി സാഹസികമായി ബ്രാന്തന്‍ ഡ്രൈവറെ കീഴ്പെടുത്തുകയുണ്ടായി .എല്ലാവരും പകച്ചു നില്‍കെ ഈ കര്‍ത്തവ്യം നടത്താന്‍ മുതിര്‍ന്ന ശരീഫ്‌ തീര്‍ത്തും പ്രശംസക്ക് അനുയോജ്യനാണ് .പോലിസ്‌ ഓഫിസര്‍ മാരുടെ വെടിവെപ്പിന് പോലും തടുക്കാന്‍ കഴിയാതെ മുന്നേറിയ സന്തോഷിനെ കീഴ്പെടുത്തിയ ശരീഫിന്‍റെ നടപടി ചെറുതല്ല.ഓടുന്ന ബസില്‍ തൂങ്ങിക്കയറി യായിരുന്നു കൃത്യം .പ്രശംസകളുടെ പൂച്ചണ്ടുകളുമായെത്തിയ ജനക്കൂട്ടത്തോട് ശരീഫിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു ഒരു ഇന്ത്യന്‍ പൌരനെന്നനിലയില്‍ എന്‍റെ ഭാദ്യത നിറവേ റ്റുക യാണ് ഞാന്‍ ചെയ്തത് .ഒരു സാധാരണ മുസ്ലിം ചെറുപ്പക്കാരന്‍റെ രാജ്യസ്നേഹവും സാമൂഹ്യ ഭോധ വുമൊക്കെ യാണ് ഇത് വെളിവാക്കുന്നത് .മുസലിം കളെ മൊത്തത്തില്‍ തീവ്രവാദികളും നരവേട്ടയുടെ പ്രദീകങ്ങളും ഒക്കെ യാ യി ചിത്രീകരിക്കപ്പെടുന്ന ഇക്കാലത്ത് ഇത്തരം നീക്കങ്ങള്‍ വളരെ ശ്രദ്ധേയമാണ് .മുന്‍പ്‌ കാശ്മീര്‍ താഴ്‌വരയില്‍ കന്നൂ രിലെ ശഫാസ് കൊല്ലപ്പെട്ടപ്പോള്‍ അവന്‍റെ ഉമ്മ പറഞ്ഞ വാക്ക് എന്‍റെ മകന്‍ തീവ്രവാദി യാണെങ്കില്‍ അവന്‍റെ മയ്യത്ത് എനിക്ക് വേണ്ട എന്നായിരുന്നു ,ശഫാസിന്‍റെ ഉമ്മയുടെയും ശരീഫ്‌ ഇബ്രാഹിമിന്‍റെ യും പോലെയുള്ള സംഭവങ്ങള്‍ നിരവധി ഉണ്ടാകാറുണ്ടെങ്കി ലും അതൊന്നും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ വേണ്ട രൂപത്തില്‍ വരാറില്ല. മറിച്ച് എവിടെയെങ്കിലും പൊട്ടുന്ന ഒരു ചെറു ബോംബിന്‍റെ ഉത്തരവാദിത്വം പോലും ഏതെങ്കിലും ഒരു മുസ്ലിം നാമധേയന്‍റെ യോ സംഘടനകളുടെയോ ചുമലില്‍ കെട്ടി വെക്കാ നാണ് എല്ലാവര്‍ക്കും താല്‍പര്യം .ചെറു ന്യൂനപക്ഷം ചെയ്യുന്ന അരുതായ്മകളെ സമുദായത്തിന്‍റെ മൊത്തം മുഖമുദ്രയായി അവത രിക്കപെടുന്നു .യഥാര്‍ത്ഥത്തില്‍ ജാഫറി ന്‍റെ തുപോലുള്ള സമീപനവും പ്രതികരണങ്ങ ളുമാണ് ഇവിടത്തെ ബഹുഭൂരിപക്ഷം മുസ്ലിമിന്‍റെ തും .അത് പൊതുസമൂഹത്തിനു മനസ്സിലാകാന്‍ ഇനിയെത്രകാലം കാത്തിരിക്കണം

Tuesday, January 24, 2012

സാത്താനിക് വേര്‍സസ് ഉയര്‍ത്തുന്ന പൈശാചികതകള്‍

പോയ വാരം കണ്ട പ്രധാന വിവാദമായിരുന്നു ജൈപൂര്‍ ഫെസ്റ്റ് .മറ്റെല്ലാ സന്ദര്ഭങ്ങളിലെന്നപോലെ ഇവിടെയും വിവാദത്തിന്‍റെ ഫോകസ് ഇസ്ലാമായിരുന്നു .അതിലെ പ്രധാന നായകന്‍ അത്രയൊന്നും പ്രസിദ്ധനല്ലാത്ത തന്‍റെ വിവാദ ലേഖനത്തിന്‍റെ പേരില്‍ പ്രസിദ്ധി നേടിയ സല്‍മാന്‍ റുഷ്ദിയും .എന്തുകൊണ്ടാണ് മുന്‍പ്‌ വലിയ കോളിളക്കം സൃഷ്ടിച്ച സാത്താനിക് വേര്‍സസ് വീണ്ടും രംഗ പ്രവേശനം ചെയ്യുന്നത് ,ഒരു മുസ്ലിം വിഭാഗത്തില്‍ പെട്ട ആളുടെ രചനയെത്ത ന്നെ മുസ്ലിങ്ങള്‍ ക്കെതിരായി ഉപയോഗപ്പെടുത്താന്‍ പറ്റിയ സന്ദര്‍ഭം കിട്ടിയപ്പോള്‍ അതിന്‍റെ സംഘാടകര്‍ ഒന്ന് പയറ്റി നോക്കാമെന്ന് കരുതി .ഒരര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ എന്തിനാണ് ഇത്തരം ഒരു വിവാദത്തിന്‍റെ ആവശ്യം എന്ന് നമുക്ക്‌ തോന്നിയേക്കാം .പ്രവാചകനെപ്പറ്റി മോശമായ തരത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു ഗ്രന്ഥ മെന്ന നിലയില്‍ അത് മുസ്ലിംകള്‍ക്ക് പ്രയാസമുണ്ടാക്കി എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെ ,പക്ഷെ പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരുപാട് തലങ്ങളില്‍ നിന്ന്‍ തന്‍റെ പ്രദിയോകികള്‍ ആക്രമണത്തിനു മുതിര്‍ന്നപ്പോള്‍ അവയോട് മാന്യമായ പ്രദികരണമായിരുന്നു പ്രവാചകന്‍റെ ത് .അതെ സമയം ആദര്‍ശത്തിനു നേരയുള്ള പ്രത്യാക്രമണങ്ങ ളെ സാന്ദ ര്‍ഭികമായ നേരിടുകയും ചെയ്‌തിരുന്നു.ഇത്തരം ഒരു സംഭവം ഹൈലൈടു ചെയ്തു കൊണ്ടുവരുന്ന കുറെ സത്യങ്ങളുണ്ട് ഒന്ന് ഇസ്ലാമും പ്രവാച്ചകനുമൊക്കെ വിമര്‍ശി ക്കപ്പെടാന്‍ പാടില്ലാത്ത വയാണ് എന്നും ഇസ്ലാം അഭിപ്രായ സ്വാതന്ത്ര്യ ത്തെ പാടെ ഇല്ലായ്മ ചെയ്യുന്നുമെന്നൊക്കെ .അതോടൊപ്പം വൈകാരികമായി മാത്രം കാര്യങ്ങളെ നോക്കിക്കാണുന്ന മുസ്ലിം ചെറുപ്പക്കാരെ പ്രകൊപനത്തിലേക്ക് തള്ളിവിടുക ,ബഹുഭൂരി പക്ഷത്തിന്‍റെയും സാദാ ചിന്തയില്‍ വരുന്ന ഒരു ചോദ്യം ഇന്ത്യാ രാജ്യമല്ലേ ഇവിടെ ഒരു സാഹിത്യകാരനെ എന്താണ് ഇങ്ങനെ ക്രൂശിക്കുന്നത് എന്ന രൂപത്തിലായിരിക്കും കാര്യങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ അവര്‍ അറിയുന്നില്ലല്ലോ .മറ്റൊരു പ്രധാന കാര്യം തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഈ വേളയില്‍ ഉത്തരേന്ത്യന്‍ മേഖലയിലെ മുസ്ലിം സമൂഹത്തിന്‍റെ പിന്തുണ ഉറപ്പിക്കാന്‍ വേണ്ടി ഉള്ള ഒരു തന്ത്രമായി കേന്ദ്ര സര്‍കാര്‍ ഇതിനെ കണ്ടു .അതുകൊണ്ട് തന്നെയാണ് സല്‍മാന്‍ റുഷ്ദിയുടെ സാന്നിധ്യം പോയിട്ട് അദ്ദേഹവുമായുള്ള വീഡിയോ കോണ്‍ ഫറന്‍സിങ്ങു പോലും നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തത്‌ .കാര്യങ്ങള്‍ എങ്ങനെയായാലും അവസാനം തിരിഞ്ഞു വരുന്നത് പ്രത്യയ ശാസ്ത്രതിനെതിരെ തന്നെയാണ് .ഈ സംഭവവുമായി ബന്ധപ്പെട്ടു മാദ്യമങ്ങളിലൂടെ റുഷ്ദിയുടെ ജനപ്രീതി വര്‍ധിക്കുകയും അദ്ധേഹത്തിന്‍റെ പുസ്തകം കൂടുതല്‍ വായിക്കാനുമിടയാകും ,തന്‍റെ ജല്പനത്തില്‍ ഉരുത്തിരിഞ്ഞ ഈ ലേഖനങ്ങളെ ജനം ഒരു മുസ്ലിമിന്‍റെ വീക്ഷണ മായി വിലയിരുത്തുകയും നിഷ്പക്ഷമായി നില്‍കുന്ന ഒരുത്തന് ഇസ്ലാമിനോട് അവമതിപ്പ് ഉളവാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.ഈ സംഭവങ്ങളില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ട രണ്ടു കാര്യങ്ങളുണ്ട് .ഒന്ന്.വിവാദവിഷയങ്ങളില്‍ നമ്മുടെ പ്രതികരണം പക്വ മായിരിക്കണം .രണ്ട്.ഇസ്ലാമിനെ അടുത്തറി യേണ്ടത് കേവലം ചില സാഹിത്യ കാരന്മാരുടെ ഭാവനയില്‍ വിരിയുന്ന ജല്പനങ്ങളിലൂടെയല്ല ,മറിച്ചു ആധികാരികമായ ഇസ്ലാമിക പ്രമാണങ്ങളിലൂടെയും അതനുസരിച്ച് ജീവിദം ചിട്ടപ്പെടുത്തിയ മഹാരതരിലൂടെയുമാണ്

Thursday, January 12, 2012

മധുരങ്ങളുടെ പിന്നാമ്പുറങ്ങള്‍

മധുരം എല്ലാവര്‍കും പ്രിയങ്കരമാണ് .ഡയ ബടിസിന്റെ കടുത്ത പിടിയിലമാര്‍ന്നയാള്‍ക്കും ഒരുവേള മധുരം ആശ്വാസ്യകരമാണ് .എത്ര കര്‍ശന നിയന്ത്രണ മേര്‍പെടുതിയാലും ആരും കാനാതെയെങ്കിലും അല്പം മധുരം നുകരാന്‍ അയാളുടെ മനസ്സ് വെമ്പല്‍ കൊള്ളും.മറ്റൊരു പ്രധാന വിഷയമുണ്ട് ,ഏതൊരു മധുരത്തിന്റെ പിന്നിലും ഒരു കൈപേ റിയ അനുഭവ മുണ്ട്.അത്യധികം വേദനയും ത്യാഗവും അനുഭവിച്ചാലേ ചില സണ്ടോഷങ്ങളും ആശ്വാസവുമൊക്കെ വന്നു ചേരുകയുള്ളൂ .ഈ വിഷയത്തിന്‍റെ പശ്ചാത്തലം ഒരു ലുകീമിയ രോഗിയുടെതാണ്.സണ്ടോഷകരമായ ഒരു ഫങ്ഷനില്‍ പങ്കെടുത്തു മധുരവും കൈമാറി അദ്ദേഹം വേദനയോടെ പറയുന്നു ഞാനൊരു ലുകെമിയ രോഗിയാണ് എനിക്ക് വേണ്ടി പ്രാര്തിക്കണമെന്ന്,ജീവിദത്തിന്റെ നിര്‍ണായക പ്രടിസന്ധികളിലൂടെ കടന്നു പോകുമ്പോളും മറ്റുള്ളവരെ സണ്ടോഷിപ്പിക്കുവാനുള്ള ആ മഹാ അധ്യാപകന്‍റെ മനസ്സ്‌ നാം കാണണം.വേദന തിന്നുന്നവരുടെ മുകളിലാണ് പലരുടെയും ജീവിതം കിടക്കുന്നത് ,ആര്‍കും ഒരു പ്രയാസവുമില്ലെങ്കില്‍ അവര്‍ക്ക് ജീവിതമില്ല ,ഇത് കൂടുതല്‍ പ്രകടമായി കാണുന്നത് ആരോഗ്യ മേഘലയിലാണ് ,പക്ഷെ ഇതിന്‍റെ ഗുണഭോക്താക്കള്‍ പലപ്പോഴും ഈ സത്യം വിസ്മരിച്ചു കളയുന്നു,പ്രപഞ്ച ത്തിലെ എല്ലാം അനുപൂരകങ്ങലാണ് .ചില ഹൈവേകളില്‍ സിഗ്നല്‍ തെളിയുമ്പോള്‍ വാഹനതിലിരിക്കുന്നവര്‍ ശാപവാക്കുകള്‍ ചൊരിയുമ്പോള്‍ പുറത്തു ഓടിയെത്തുന്ന വഴിയോരക്കച്ചവടക്കാറുണ്ട് അവരുടെ പ്രദീക്ഷ ഈ സിഗ്നല്‍ പോസ്ടുകളില്ലാണ്