Wednesday, May 9, 2012

അറ്രുംകൊലകളുടെ അകത്തളങ്ങളിലൂടെ

നമ്മുടെ നാട് മുന്‍പ്‌ പലതിനും പ്രശസ്തമായിരുന്നു ,ആദിത്യ മര്യാതയിലും  സാമ്സ്കാരികതയിലും വിദ്യാഭ്യാസ മേഖലയിലും എന്ന് വേണ്ട ഒരു സമുഹത്തെ ലോകത്തിന്‍റെ നെറ്കയിലെക്കുയര്തുന്ന പല ഗുണങ്ങളിലും, .കഠിനാധ്വാനവും പച്ചപ്പുമൊക്കെ നമ്മുടെ മുഖമുദ്രയായിരുന്നു .കാലചക്രം തിരിഞ്ഞപ്പോള്‍ കാര്യങ്ങളാകെ മാറി മറഞ്ഞു
         മുന്‍പ്‌ സുപ്രസിധിയാര്‍ജിച്ചിരുന്ന പല രംഗങ്ങളിലും നമ്മുടെ ഗ്രാഫു താഴോട്ടു പോകുകയും പുതിയ പല ദുഷ്പേരുകളും നമുക്കിടയിലേക്ക് വന്നു ചേരുകയും ചെയ്തു .സാംസ്കാ രികതയും കേളിയുമൊക്കെ ഇല്ലാതായി മറിച് മൃഗങ്ങലെപ്പോലും നാണിപ്പിക്കുന്ന ചെയ്തികളില്‍ കേരളീയര്‍ മുന്നോട്ടു വന്നു ,കുടിയിലും പീഡന ത്തിലുമൊക്കെയാണ് ഇപ്പോള്‍ എ ഗ്രേഡ് നിലനിര്‍ത്തി പോരുന്നത് .ഇപ്പോള്‍ അതും വിട്ടു മനുഷ്യനെതന്നെ പാടെ ഇല്ലാതാക്കാന്‍ തുടങ്ങിയിരിക്കുന്നു .ഒരാളെ കൊല്ലുക എന്നൊക്കെ പറഞ്ഞാല്‍ പണ്ട് വലിയ അത്ഭുദമായിരുന്നു  എന്നാല്‍ ഇന്നത്‌ സര്‍വ സാധാരണമായിരിക്കുന്നു ,ഇതില്‍ ഭിന്നാഭിപ്രായം ഉള്ളവരെ ഇല്ലായ്മ ചെയ്യുന്നതുമുതല്‍ ,സഹപാഠിയെ അരു ക്കുന്നത് വരെ ഉള്‍പെടും ,വെറും കൊലയാണെങ്കിലും തരക്കേടില്ല മറി ച്ചു ഏറ്റവും പൈശാചികവും ക്രൂരവുമായ രീതികളിലാണ് ഇവ നടന്നു വരുന്നത് .ഇതിന്‍റെ  ഇരകളുടെ നിര പട്ടുവം ശുക്കൂറില്‍ തുടങ്ങി,ടി പി ചന്ദ്രശേകരനിലൂടെ  ലെജിന്‍  വര്‍ഗീസ്‌വരെ എത്തി നില്‍ക്കുന്നു ,ഇനി അടുത്ത ഇര ആരെന്നു കണ്ടറിയണം
               ഇവിടെ നാം ചില ആത്മ പരിശോധനകള്‍ നടത്തേണ്ടതുണ്ട് ,എന്താണ് ഇത്തരം സംഭവങ്ങള്‍ വര്ധിച്ചുവരാന്‍ കാരണം .ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഇതിന്‍റെ  ഒന്നാം പ്രതിയാണ് ,നടക്കാന്‍ സാധ്യത യില്ലാത്ത കാര്യങ്ങള്‍ ഭാവനയില്‍ കണ്ടു അത് സമൂഹത്തില്‍ പ്രച രിപ്പിച്ചു മനുഷ്യ മനസ്സുകളെ കുറ്റകൃത്യങ്ങളില്‍ തള്ളിവിടുന്നു .അതിനു പുറമേ പുതിയ ജീവിതരീതികള്‍ എന്ത് വില കൊടുത്തും തന്‍റെ  സുഖവും അഭിമാനവും സംരക്ഷിക്കണം അത് മറ്റവനെ കുരുതിക്കുകൊടുതാണെങ്കിലും ശരി എന്ന ചിന്ത ,കൂടാതെ മൂല്യങ്ങളോടുള്ള മനുഷ്യന്‍റെ പുറം തിരിഞ്ഞതും പുച്ച ഭാവത്തോടുള്ളതുമായ സമീപനം .ഒരാളുടെ ജീവന്‍ അപായ പ്പെടുത്താന്‍ നമുക്ക് ആരാണ് ലൈസന്‍സ്‌ നല്‍കിയിട്ടുള്ളത് ,അതിന്‍റെ പൂര്‍ണ അവകാശം അത് നല്‍കിയവന് മാത്രമാണ് .അല്ലാത്ത ഏതെങ്കിലും  ശക്തികള്‍ അത് ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിന്‍റെ വരും വരായ്കകള്‍ അജ്ഞ മായതുകൊണ്ട് മാത്രമാണ് .ശിക്ഷാവിധികളും നിയമ വ്യവസ്ഥകള്മൊക്കെ സജീവമായി നിലനില്‍ക്കുന്ന ഒരു നാട്ടില്‍ സമാനരൂപതിലുള്ള കുറ്റങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെങ്കില്‍  അതി ന്‍റെ  കാരണം ഇവകള്‍ സാമൂഹ്യ മനസാക്ഷിയില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നുള്ള താണ് .അത്തരത്തിലൊരു സ്വാധീനം മനുഷ്യന് നല്‍കാന്‍ ദൈവിക സന്ദേശങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്നാ താണ് ചരിത്ര സാക്ഷ്യം .താല്‍കാലിക നേട്ടത്തിനുവേണ്ടി ചെയ്യുന്ന പല കാര്യങ്ങളും ഭാവിയില്‍ ദൈവ കോപത്തിനും തന്‍റെ മോശം പര്യവസാനത്തിനും കാരണമാകുന്നു എന്ന വലിയ പാടം മനുഷ്യന് ദൈവിക വിശ്വാസം പ്രധാനം ചെയ്യുന്നു .ചെറിയ കുട്ടികള്‍ വരെ ക്രിമിനലുകളാകുന്നത് ലഭിക്കേണ്ട അടിസ്ഥാന മൂല്യങ്ങളുടെ അഭാവവും സാഹചര്യങ്ങളിലെ പ്രതികൂ ലതയും ,മാതൃകകളുടെ അഭാവവുമാണ് .മുതിന്നവരില്‍ നിന്ന് പ്രസരിക്കുന്ന ഊര്‍ജം നിര്‍മാണാത്മകതയേക്കാള്‍  നശീകരണാ ത്മകതയാകുമ്പോള്‍  സമൂഹത്തിന്‍റെ മുന്നോട്ടു പോക്ക് ഇരുള്‍ നിറഞ്ഞതായിരിക്കും

Saturday, May 5, 2012

രാഷ്ട്രീയ വകവരുത്തലിന്‍റെ ഇര

ഇന്ന്  രാവിലെ നമ്മുടെ കണ്ണ് തുരപ്പിച്ചത് ഒരു ഒഞ്ചിയം രക്തസാക്ഷിയുടെ വാര്‍ത്തയിലേക്കാണ് .അത് മറ്റാരുമല്ല,ഒരുകാലത്ത്‌ കമ്മുനിസ്റ്റ്‌  പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകനും വിദ്യാര്‍ഥി നെത്ര്ത്വതിലും യുവജന നെത്ര്ത്വതിലും എത്തിയിട്ടുള്ള സഖാവ് ടി പി ചന്ദ്രശേഖരന്റെ ദാരുണ അന്ദ്യവുമായി ബന്ടപ്പെട്ടതാണ് .
           കമ്മുനിസ്റ്റ്‌ പാര്‍ടിയുടെ വഴിവിട്ട പോക്കില്‍ മനം മടുത്തു തിരുത്തല്‍ ശക്തിയായി വളര്‍ന്നു വന്നപ്പോള്‍ തരം താഴ്തലിനും ഒടുവില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തെ ഉപേക്ഷിച്ചു പോരാനും തയ്യാറായത് .മുന്‍പ്‌ പലരും പാര്‍ടിയില്‍ നിന്ന് പുറത്തു പോയിട്ടുണ്ടെങ്കിലും ടി പി യെ പോലെ സ്വാധീനം ഉള്ള ആരും ഉണ്ടായിരുന്നില്ല .അദ്ധേഹത്തിന്‍റെ കൊഴിഞ്ഞുപോക്കിലൂടെ കേവലം ഒരു മനുഷ്യനെ മാത്രമല്ല ഒഞ്ചിയം ഏറാമല മേഖലയിലെ വന്‍ സമൂഹതെക്കൂടി കൂട്ടി നിര്‍ത്തിയാണ് അദ്ധേഹം പുതിയ പാര്‍ടിക്ക് രൂപം നല്‍കിയത് .കേവലം അധികാരമോഹികളുടെ രാഷ്ട്രീയമായിരുന്നില്ല ടി പി യുടേത് .എം പി  സ്ഥാനം പോലും വാഗ്ദാനം ചെയ്യപ്പെട്ടിട്ടു പോലും ഉറച്ച കമ്മുനിസ്ടായി നിലകൊണ്ടു.ഒടുവില്‍ നടന്ന ഇലക്ഷനില്‍ വന്‍ ഭൂരിപക്ഷ ത്തില്‍ വലതുപക്ഷം വിജയിക്കാന്‍ വരെ ടി പി എഫക്റ്റ് വഴിവെച്ചു .ഈ സന്ദര്‍ഭത്തില്‍ മാത്രമാണ് കൂലങ്കുതികുലെന്നു വിളിച്ചു പരിഹസിച്ചവരുടെ ശക്തി പാര്‍ടിക്ക് ഭോദ്യപ്പെട്ടത്
            ഒഞ്ചിയം രക്ത സാക്ഷിമന്നില്‍ ചന്ദ്ര ശേഖ റിനു വര്‍ധിച്ചു വരുന്ന സ്വാധീനം സീ പീ എമിന്‍റെ  ഉറക്കം കെടുത്തിയിരുന്നു എന്നത് ഒരു സത്യമാണ് .അതുകൊണ്ടുതന്നെയാണ് കൊലപാതകത്തിന്‍റെ ആദ്യ ചുണ്ടുകള്‍ സീ പീ  എം  ന്‍റെ നേരെ നീളുന്നത് .എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്ന നയം ആവര്‍ത്തിച്ചു വരുന്നു എന്നതാണ് ഇത് കാണിക്കുന്നത് .പക്ഷെ ഇത് സംഭവിച്ചത് ഒരു ജനാധിപത്യ രാഷ്ട്രതിലാണ് എന്നും ആവിഷ്കാരസ്വതന്ദ്ര്യം അരുകൊലചെയ്യപ്പെട്ടു എന്ന ദയനീയ സത്യവും ഇതിനു പിന്നിലുണ്ട്.
            ഏറ്റവും നിഷ്ടൂര മായ രീതിയിലാണ് അദ്ധേഹത്തെ കശാപ്പ് ചെയ്തിരിക്കുന്നത് .ചിന്തയുടെ ശ്രോടസ്സിനെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശം വളരെ വ്യക്തമാണ് .മൃഗതെപ്പോലും നാണിപ്പിക്കും വിധമാണ് കൃത്യം ചെയ്തിട്ടുള്ളത് .പട്ടുവത്തെ അബ്ദുല്‍ ശുക്കൂരിനെ പാര്‍ടി കോടതി വിധി നടപ്പാക്കിയ ദാരുണ സംഭവം നടന്നു അധികം താമസിയാതെയാണ് ഇത് നടക്കുന്നതു എന്നതും ഏറെ ഭീകരനമാണ് .ഈ തരത്തിലുള്ള ഉന്മൂലന രാഷ്ട്രീയം സാംസ്കാരിക കേരളത്തിനെ നേടിയ നെട്ടങ്ങളെ ചോദ്യതിലകപ്പെടുതുന്നു