Tuesday, March 20, 2012

ത്രിവേദിയില്‍ നിന്ന് വാസ്നിക്കിലേക്കുള്ള ദൂരം

 ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്‌ നാം കണ്ട ഒരു രാഷ്ട്രീയ നീക്കത്തിലേക്ക് ആണ് ഇവിടെ വിരല്‍ ചൂണ്ടുന്നത് .കഴിഞ്ഞ ആഴ്ച മൂന്നു ബജെടുകള്‍  നാം ചാനലുകളിലൂടെ കാണുകയുണ്ടായി .ചാനലുകള്‍ നിരന്ദരം ചില നിഗമനങ്ങള്‍ പുറത്തു വിട്ടുകൊണ്ടിരുന്നത് യഥാര്‍ത്ഥ ബജറ്റില്‍ വന്നപ്പോള്‍ ബജറ്റ്‌ ചോര്‍ന്നു എന്ന് വിലയിരുതുന്നതില്‍ വരെയെത്തി കാര്യങ്ങള്‍ .മറ്റൊരു സംഭവത്തിനും രാജ്യം സാക്ഷ്യം വഹിച്ചു ,അത് തികച്ചും ഈ ഗോ യിസത്തിന്‍റെ തും   താന്‍ പോരിമയുടെതുമായിരുന്നു ,റയില്‍ ബജറ്റ്‌ അവതരിപ്പിച്ചു തന്‍റേതായ കാഴ്ചപ്പാടുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു രയില്‍വയെ കടത്തില്‍ നിന്ന് കരകയറ്റാന്‍ ഒരു ശ്രമം നടത്തിയതിന്‍റെ പേരില്‍ ശ്രീമാന്‍ ദിനേശിന് സ്ഥാനം പോയിരിക്കുന്നു .അഞ്ച് എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വര്‍ധിപ്പിച്ച യാത്രാ കൂലി വര്‍ധിപ്പിച്ചാണ് അദ്ദേഹം റയില്‍വേയെ രക്ഷിക്കാന്‍ ശ്രമിച്ചത് പക്ഷെ ആ ശ്രമം ബംഗാളില്‍ നിന്നുള്ള മാടത്തിന് ദഹിച്ചില്ല ,കൂലി വര്‍ധനവില്‍ അല്ല പുള്ളിക്കാരിക്ക് അമര്‍ഷം താന്‍ നിയോഗിച്ച ഒരു മന്ത്രി തന്നോട് ആലോചിക്കാതെ  എങ്ങനെയാണ് നയങ്ങള്‍ അവതരിപ്പിക്കുക ,അതിനാല്‍ അയാളെ ഒരു പാഠം പഠിപ്പിക്കണം ,സ്വാഭാവികമായും കേന്ദ്രം ഭരിക്കുന്ന യു പി യെ യുടെ അമരക്കരായ കൊന്ഗ്രസിനെ ഈ വിഷയം കുഴക്കി ,മാനസികമായി യോചിപ്പില്ലെങ്കിലും ഒടുവില്‍ ഭരണ സ്ഥിരത ക്ക് വേണ്ടി അവര്‍ ബംഗാള്‍  മാടത്തിനു കീഴടങ്ങി ,അങ്ങനെ ആ സ്ഥാനത്തേക്ക് നിയുക്തനായിരിക്കുന്നത് മാടത്തിന്‍റെ  ഇഷ്ട ദാസനായ വാസ്നിക്ക് ,റയില്‍വേ സഹമന്ദ്രിയായിരുന്നപ്പോള്‍ ഗുവാഹട്ടിയിലുണ്ടായ ട്രെയിന്‍ ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രി പ്രഥമന്‍ നിര്‍ദേശിച്ചപ്പോള്‍  കോമ്പ്ല കസിന്‍റെ   പേരില്‍ പോകാതി രുന്ന മാന്യനാണ് ഇപ്പോള്‍ ആ സ്ഥാനത്തേക്ക് വന്നിരിക്കുന്നത് ,ഇതില്‍ നിന്ന് അദ്ധേഹത്തിന്റെ പൊതു താല്പര്യവും ജന സ്നേഹവുമൊക്കെ വ്യക്തം ,ഇവിടെ ത്രിവേദി ഒരു പ്രസ്താവന നടത്തി അത് പ്രശംസനീയമാണ് ,രാജ്യമാണ് പ്രദാനം മന്ദ്രിസ്ഥാനം രണ്ടാമത് എന്നാണ് ,അധികാര വികെന്ദ്രീകരണത്തിന്‍റെ  നമ്മുടെ നാടിലാണ് ഒരു മന്ദ്രിക്ക് സ്വത ന്ദ്രമായി ഒരു വികസന കാഴ്ചപ്പാട് പോലും മുന്നോട്ടുവെക്കാന്‍ കഴിയാത്ത ഈ സ്ഥിതി നിലനില്‍ക്കുന്നത് ,ഇവിടെയൊക്കെ പ്രതി ഫലി ക്കുന്നത് രാജ്യ താല്പര്യമോ ജന സേവനമോ അല്ല മറിച്ച് അണ്ടിയോ മാങ്ങയോ മൂത്തതു  എന്ന പതിവ് തര്‍ക്കം. പാര്‍ട്ടിയുടെ അമരക്കാ രിയായ താനിവിടെ വാഴുമ്പോള്‍ മറ്റൊരുത്തന്‍ തനിക്ക് മുന്‍പേ പോവുകയോ അവനെ വിടരുത് എന്ന സമീപനം ,സ്ഥാനം ലഭിച്ചെങ്കിലും മുകുലിനെ കാത്തിരിക്കുന്നത് ശുഭ ദിനങ്ങളല്ല ,കഷ്ടത്തിലായ റയില്‍ വെയെ കൈ പിടിച്ചുയര്‍ത്താന്‍ അയാള്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടേ പറ്റൂ .ഈ തരത്തിലുള്ള തണ്ടുതുരപ്പന്‍ സമീപനങ്ങളാണ് സ്വദന്ത്രാ നന്ദര ഭാരത ത്തെ വികസനത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് .

No comments:

Post a Comment