Thursday, June 14, 2012

ഇതോ രാഷ്ട്രീയ ധര്‍മം

ഇന്ന് കേരള രാഷ്ട്രീയം കൊലപാതക കേന്ദ്രീ കൃതമാണ്.ദിനേന പുതിയ പ്രതി കളുടെ ലിസ്റ്റും അവരുടെ അറസ്ടുമൊക്കെയായി മാധ്യമങ്ങള്‍ക്ക് കുശാലാണ് .ഒരു എം എല്‍ എ യുടെ കൊലപാതക പങ്കിന്‍റെ സാധ്യതയെചൊല്ലി നിയമ നിര്‍മാണ സഭവരെ സ്തംഭിച്ചു കിടക്കുകയാണ് .കൊലപാതകത്തിന്‍റെ പാടന്‍സി ഏറ്റെടുത്തു ഓരോ മണിമാര്‍ രംഗത്ത് വരുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു .വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കൊലക്കേസുകളില്‍ ശിക്ഷ അനുഭവിച്ചവര്‍ യഥാര്‍ത്ഥ പ്രതികളായിരുന്നില്ല എന്നും പാര്‍ടി ഓഫീസില്‍ നിന്നും നല്‍കിയ ലിസ്റ്റനുസരിച്ചാണ് പ്രതികളുടെ ലിസ്റ്റ തയ്യാറാക്കിയതും ശിക്ഷിച്ചതും എന്നും അറിയുമ്പോള്‍ നാം ഒരു ജനാധിപത്യ രാജ്യത്ത് തന്നെ യാണോ എന്ന് സംശയം തോന്നും .മുന്‍പ്‌ ശിക്ഷ അനുഭവിച്ച പ്രതികള്‍ കേസുമായി യാതൊരു ബ ന്ദവുമില്ല്ലാത്ത വരായി രുന്നു ,യഥാര്‍ത്ഥ പ്രതികള്‍ നെഞ്ച് വിരിച്ചു നാട്ടിലൂടെ വിലസുന്നു എല്ലാ രാഷ്ട്രീയ പിന്തുനയോടും കൂടെ .ഇങ്ങനെ വരുമ്പോള്‍ എങ്ങനെയാണ് നാം നിയമ സംവിധാനത്തില്‍ പൂര്‍ണമായി വിശ്വസിക്കുക .മുന്‍പ്‌ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഒന്നൊന്നായി പുനരന്വേഷണം ആവശ്യപ്പെട്ടു മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു .
        നാട്ടില്‍ സമാധാനവും ശാന്തി യുമൊക്കെ സംസ്ഥാപിക്കാന്‍ ബാ ദ്യസ്തരായ രാഷ്ട്രീയക്കാര്‍ വര്‍ഗീയ ദൃവീകരണത്തിന് നേതൃതം നല്‍കുന്നതും നാം കണ്ടു.ഫസല്‍ വധവുമായി ഭണ്ടപ്പെട്ടു വന്ന വാര്‍ത്ത അതിലേക്കു സൂചന നല്‍കുന്നു .ഒരുമടത്തിന്‍റെ  തര്‍ക്കം നടക്കുന്ന തക്കം നോക്കി ഹിന്ദു മുസ്ലിം വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തിലേക്ക് തള്ളിവിടത്തക്ക രീതിയില്‍ ആയുധങ്ങള്‍ ആര്‍ എസ് എസ് നേതാവിന്‍റെ  വീട്ടു പരിസരത്ത് ഉപേക്ഷിക്കുക .പള്ളിക്ക് സമീപം വെച്ച് കൊലചെയ്യുക ,തുടങ്ങിയ കാര്യങ്ങളില്‍ നിന്നും   നാം അതാണ് മനസ്സിലാകുന്നത് .ടി പി ചന്ദ്രശേഖരന്‍ വധക്കേസിലും ഇതേ നീക്കം നടന്നതായി നമുക്ക് കാണാം .വധത്തിനായി ഉപയോഗിച്ച ഇന്നോവ കാറിന്‍റെ പിന്നില്‍ പതിച്ച അറബിക് സ്റ്റിക്കര്‍ ഇതിനു തെളിവാണ് .മറ്റെവിടെയും ആരോപിക്കപ്പെടുന്നതുപോലെ മുസ്ലിം തീവ്രവാദികള്‍ ആണ് ഈ കൊലപാതകത്തിനു പിന്നിലെന്ന് വരുതിതീര്‍ക്കുവാനുള്ള ഘൂട നീക്കം  .പക്ഷെ സമര്‍ത്ഥരായ അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യം പുറത്തു കൊണ്ട് വന്നു എന്നത് പ്രശംസാര്‍ഹമാണ് .എല്ലാ കാലത്തും ഒരു സത്യം മൂടിവെക്കാന്‍ സാധിക്കില്ല .ഇനി ഇവിടെ ഞെളിഞ്ഞു നടന്നാലും നാളെ നാഥന്റെ കോടതിയില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷക്ക് വിധേയമാകകപ്പെടും എന്ന യാഥാര്‍ത്ഥ്യം മനുഷ്യ സമൂഹം മനസ്സിലുള്‍ക്കൊള്ലാതെ പോയതാണ് ഇത്തരം പൈശാചിക സംഭവങ്ങള്‍ വര്‍ധിച്ചു വരാന്‍ കാരണം .

No comments:

Post a Comment